അമ്മ മരിച്ചപ്പോൾ നാട്ടിൽ വരണമെങ്കിൽ തെളിവു വേണമെന്ന് പറഞ്ഞ മക്കൾ.

മാധവൻ മാസ്റ്റർക്കും ഭാര്യ ശ്രീദേവിക്കും പ്രായമായി. ഇരുവരുടെയും മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. അവർ കുടുംബമായി അവിടെ തന്നെയാണ് താമസം. ഒരു ദിവസം മാധവൻ മാസ്റ്റർ പുറത്തേക്കു പോയതായിരുന്നു. തിരിച്ചുവരുമ്പോൾ പൂമുഖത്തൊന്നും ഭാര്യയെ കാണാതിരുന്നത് കൊണ്ട് തന്നെ അവരെ നീട്ടി വിളിച്ചു. ഞാൻ തിരിച്ചു വരുമ്പോൾ ഈ പൂമുഖത്ത് തന്നെ കാണുന്നതാണല്ലോ. ഇപ്പോൾ ഇത് എവിടെ പോയിരിക്കുകയാണ്.

   

ദേവി നീ എവിടെയാ എന്ന് ചോദിച്ചുകൊണ്ട് മാധവൻ മാസ്റ്റർ അകത്തേക്ക് കയറി. പശുക്കിഡാക്കളോട് കിന്നാരം പറഞ്ഞു തൊടിയിലോ പൂമുഖത്ത് എവിടെയെങ്കിലും കാണുന്ന ആളാണ്. അകത്തെല്ലാം അന്വേഷിച്ചിട്ടും ദേവിയെ കാണാതെ വന്നപ്പോൾ മാധവൻ മാസ്റ്റർ അടുക്കളയിലേക്ക് ചെന്നു. അവിടെ ചോറ് വേവിച്ച് വാർത്ത വെച്ചിട്ടുണ്ട്. ഉപ്പേരിക്ക് വേണ്ടുന്ന പച്ചക്കറികൾ അരിഞ്ഞു വെച്ചിട്ടുണ്ട്. പുറകിലെ മുറ്റത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കാനായി മാധവൻ മാസ്റ്റർ പിന്നിലെ മുറ്റത്തേക്ക് ഇറങ്ങി.

അവിടെ ചെന്ന് നോക്കിയപ്പോഴും ശ്രീദേവിയെ കാണാൻ സാധിച്ചില്ല. അമ്പലത്തിലേക്ക് തനിച്ചു പോകാറില്ലല്ലോ എന്ന് ചിന്തിച്ച് അകത്തേക്ക് കയറി വന്നപ്പോഴാണ് ശ്രീദേവി പൂജ മുറിയിൽ ഇരിക്കുന്നതായി മാധവൻ മാസ്റ്റർ കണ്ടത്. ഭാഗ്യം ഇവിടെ ഉണ്ടല്ലോ. ഞാൻ ഇങ്ങനെ തൊള്ള തുറന്നു വിളിച്ചിട്ടും നീ കേട്ടില്ലേ ശ്രീദേവി എന്ന് ചോദിച്ചു കൊണ്ട് മാധവൻ മാസ്റ്റർ പൂജ മുറിയിലേക്ക് കയറി. ഒരു അനക്കവും ഇല്ലാതെ ഇരിക്കുന്ന തന്റെ ഭാര്യയുടെ ചുമലിൽ തട്ടിക്കൊണ്ട് അയാൾ വിളിച്ചു.

പക്ഷേ അവൾ പൊടുന്നനെ മാധവൻ മാസ്റ്ററുടെ കാൽക്കലേക്ക് വീഴുകയായിരുന്നു. ബോധം നഷ്ടമായിട്ടാണ് തന്റെ ഭാര്യ അവിടെ ഇരുന്നിരുന്നത് എന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. കൈകാലുകൾ വിറച്ചിട്ട് അനങ്ങാൻ സാധിക്കാതിരുന്ന അദ്ദേഹം എങ്ങനെയോ ധൈര്യം സംഭരിച്ച് പുറത്തോട്ടിറങ്ങി. ഉച്ചസമയം ആയതുകൊണ്ട് തന്നെ ആരെയും റോഡിൽ കാണാൻ സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.